വായിക്കാന്‍ പറ്റുന്നില്ലേ?

ഇതിലെ പോയി മലയാളം യൂണികോട് ഫോണ്ട് നിള ഡൗണ്‍ലോഡ് ചെയ്താലും

2009 മേയ് 31, ഞായറാഴ്‌ച

അക്ഷര കേരളത്തിന്‍റെ അന്ത്യപ്രണമാം-കമല സുരയ്യയുടെ സംസ്കാരം ചൊവ്വാഴ്ച്ച

കഴിഞ്ഞ ദിവസം പൂനയില്‍ അന്തരിച്ച വിഖ്യാത എഴുത്തുകാരി കമല സുരയ്യക്ക് മലയാളത്തിന്‍റെ അന്ത്യാഞ്ജലി. വിമാനമാര്‍ഗം രാവിലെ എത്തിച്ച ഭൗതിക ശരീരം ഒരുനോക്കു കാണാന്‍ നെടുന്പാശ്ശേരി വിമാനത്താവളം മുതല്‍ എല്ലായിടത്തും വന്‍ ജനത്തിരക്ക് അനുഭവപ്പെട്ടു. പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ എം.എ. ബേബി, എസ്. ശര്‍മ, ബിനോയ് വിശ്വം, കെ.പി. രാജേന്ദ്രന്‍ തുടങ്ങിയവരും എം.എല്‍.എ മാരും വിമാനത്താവളത്തിലെത്തിയിരുന്നു.
നെടുന്പാശ്ശേരിയില്‍നിന്നും തൃശൂരിലേക്കു കൊണ്ടുപോയ ഭൗതിക ശരീരം സാഹിത്യ അക്കാദമി പൊതുദര്‍ശനത്തിനുവെച്ചു. പ്രമുഖ സാഹിത്യകാരന്‍മാര്‍ ഉള്‍പ്പെടെ ജീവിതത്തിന്‍റെ വിവിധ തുറകളിലുള്ള ഒട്ടേറെയാളുകള്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
എറണാകുളം ടൗണ്‍ ഹാള്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം വി.ജെ.ടി ഹാള്‍ എന്നിവിടങ്ങളിലെ പൊതു ദര്‍ശനത്തിനുശേഷം നാളെ(ചൊവ്വ)തിരുവനന്തപുരം പാളയം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ പൂര്‍ണ സംസ്ഥാന ബഹുമതികളോടെ സംസ്കാരം നടത്തും
-എംഎച്ച്എന്‍എസ്

2009 മേയ് 16, ശനിയാഴ്‌ച

ആഹ്ലാദപ്പെരുമഴ-ഫോട്ടോ


ലോക് സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ പ്രഫ.കെ.വി തോമസും(എഫണാകുളം) കെ.പി. ധനപാലനും(ചാലക്കുടി) കാക്കനാട് എറണാകുളം കലക്ടറേറ്റില്‍ പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം.
-എം.എച്ച്.പി.എസ്

എറണാകുളം ലോക് സഭാ മണ്ധലം- വോട്ടിംഗ് നില

പ്രഫ. കെ.വി. തോമസ്‌ (കോണ്‍ഗ്രസ്‌) - 342845
സിന്ധുജോയി (സി.പി.എം) - 33105Text Color5
എ.എന്‍. രാധാകൃഷ്‌ണന്‍ (ബി.ജെ.പി) - 52968
ഷെരീഫ്‌ മുഹമ്മദ്‌ (ബി.എസ്‌.പി) - 4083
മേരി ഫ്രാന്‍സിസ്‌ (സ്വത) - 3134
സിന്ധു ജയന്‍ (സ്വത) - 3004
കെ.എസ്‌. സിന്ധു (സ്വത) - 2734
സജി തുരുത്തിക്കുന്നേല്‍ (സ്വത) - 831
വിശ്വംഭരന്‍ (സ്വത) - 1313
സാജു തോമസ്‌ (എല്‍.ജെ.പി) - 2902
ഭൂരിപക്ഷം - 11790

യു.ഡി.എഫ്, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍
നേടിയ വോട്ടുകള്‍ നിയസഭാ മണ്ധലാടിസ്ഥാനത്തില്‍
തൃക്കാക്കര - പ്രഫ. കെ.വി. തോമസ്‌ 51398, സിന്ധു ജോയി - 40876
എറണാകുളം - പ്രഫ. കെ.വി. തോമസ്‌ 41911, സിന്ധു ജോയി - 31181
തൃപ്പൂണിത്തുറ - പ്രഫ. കെ.വി. തോമസ്‌ 49877, സിന്ധു ജോയി - 55940
കൊച്ചി - പ്രഫ. കെ.വി. തോമസ്‌ 50476, സിന്ധു ജോയി - 43450
വൈപ്പിന്‍ - പ്രഫ. കെ.വി. തോമസ്‌ 48648, സിന്ധു ജോയി - 48414
പറവൂര്‍ - പ്രഫ. കെ.വി. തോമസ്‌ 52794, സിന്ധു ജോയി - 58626
കളമശ്ശേരി - പ്രഫ. കെ.വി. തോമസ്‌ 47425, സിന്ധു ജോയി - 51824
പോസ്റ്റല്‍ - പ്രഫ. കെ.വി. തോമസ്‌ 306, സിന്ധു ജോയി 744

എറണാകുളം മണ്ധലത്തിലെ വോട്ടിംഗ് നില

പ്രഫ. കെ.വി. തോമസ്‌ (കോണ്‍ഗ്രസ്‌) - 342845

സിന്ധുജോയി (സി.പി.എം) - 331055

എ.എന്‍. രാധാകൃഷ്‌ണന്‍ (ബി.ജെ.പി) - 52968

ഷെരീഫ്‌ മുഹമ്മദ്‌ (ബി.എസ്‌.പി) - 4083

മേരി ഫ്രാന്‍സിസ്‌ (സ്വത) - 3134

സിന്ധു ജയന്‍ (സ്വത) - 3004

കെ.എസ്‌. സിന്ധു (സ്വത) - 2734

സജി തുരുത്തിക്കുന്നേല്‍ (സ്വത) - 831

വിശ്വംഭരന്‍ (സ്വത) - 1313

സാജു തോമസ്‌ (എല്‍.ജെ.പി) - 2902

ഭൂരിപക്ഷം - 11790



യു.ഡി.എഫ്, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ നേടിയ വോട്ടുകള്‍ നിയസഭാ മണ്ധലത്

നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ പ്രധാന സ്ഥാനാര്‍ഥികള്‍ നേടിയ വോട്ടുകള്‍ തൃക്കാക്കര - പ്രൊഫ. കെ.വി. തോമസ്‌ 51398, സിന്ധു ജോയി - 40876എറണാകുളം - പ്രൊഫ. കെ.വി. തോമസ്‌ 41911, സിന്ധു ജോയി - 31181തൃപ്പൂണിത്തുറ - പ്രൊഫ. കെ.വി. തോമസ്‌ 49877, സിന്ധു ജോയി - 55940കൊച്ചി - പ്രൊഫ. കെ.വി. തോമസ്‌ 50476, സിന്ധു ജോയി - 43450വൈപ്പിന്‍ - പ്രൊഫ. കെ.വി. തോമസ്‌ 48648, സിന്ധു ജോയി - 48414പറവൂര്‍ - പ്രൊഫ. കെ.വി. തോമസ്‌ 52794, സിന്ധു ജോയി - 58626കളമശ്ശേരി - പ്രൊഫ. കെ.വി. തോമസ്‌ 47425, സിന്ധു ജോയി - 51824പോസ്റ്റല്‍ - പ്രൊഫ. കെ.വി. തോമസ്‌ 306, സിന്ധു ജോയി 744

പ്രഫ. കെ.വി. തോമസ് ജീവിതരേഖ


തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം പ്രഫ. കെ.വി. തോമസിന് എറണാകുളം ഡി.സി.സി ഓഫീസിനു മുന്നില്‍ നല്‍കിയ വരവേല്‍പ്പ്- എം.എച്ച്.പി.എസ്
---------------------------------------------------------
എറണാകുളം കുന്പളങ്ങി കുറുപ്പശ്ശേരി വര്‍ക്കി-റോസ ദമ്പതികളുടെ മകന്‍. ജനനം-1946 മെയ്‌ 10. കെമിസ്‌ട്രിയില്‍ ബിരുദാനന്തര ബിരുദധാരി. തേവര എസ്‌.എച്ച്‌. കോളേജിലെ മുന്‍ പ്രഫസര്‍.
1970ല്‍ കുമ്പളങ്ങി പഞ്ചായത്തിലെ ആറാം വാര്‍ഡ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രസിഡന്റായി രാഷ്‌ട്രീയപ്രവര്‍ത്തനം ആരംഭിച്ചു. എറണാകുളം ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌, കെ.പി.സി.സി ട്രഷറര്‍, എ.ഐ.സി.സി അംഗം, ഐ.എന്‍.ടി.യു.സി ഓര്‍ഗനൈസിങ്‌ സെക്രട്ടറി, ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.
1984 മുതല്‍ 12 വര്‍ഷക്കാലം ലോക്‌സഭയില്‍ എറണാകുളത്തെ പ്രതിനിധീകരിച്ചു. 2001 മുതല്‍ നിയമസഭാംഗം. 2001 മുതല്‍ 2004 വരെ സംസ്ഥാന ഫിഷറീസ്‌, ടൂറിസം വകുപ്പ്‌ മന്ത്രിയായിരുന്നു.തമിഴ്‌നാട്‌, കര്‍ണാടക, ആന്ധ്രപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളുടെയും ലക്ഷദ്വീപിന്റെയും എ.ഐ.സി.സി നീരീക്ഷകനായി വിവിധ കാലഘട്ടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.
1984ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്‌ഡലത്തില്‍ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥി എ.എ. കൊച്ചുണ്ണിയെ പരാജയപ്പെടുത്തി തോമസ്‌ പാര്‍ലമെന്ററി രാഷ്‌ട്രീയരംഗത്ത്‌ സജീവമായി. 1989ല്‍ ജസ്റ്റിസ്‌ സുബ്രഹ്‌മണ്യം പോറ്റി, 91ല്‍ വി. വിശ്വനാഥമേനോന്‍ എന്നിവര്‍ തോമസിനു മുന്നില്‍ അടിയറവു പറഞ്ഞു. 1996ലെ തെരഞ്ഞെടുപ്പില്‍ ഇടതുസ്വതന്ത്രന്‍ സേവ്യര്‍ അറക്കലിനോട്‌ പരാജയപ്പെട്ടു.
2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത്‌ ഡോ. സെബാസ്റ്റ്യന്‍ പോളിനെ പരാജയപ്പെടുത്തി. 2006ല്‍ എം.എം. ലോറന്‍സിനെ പരാജയപ്പെടുത്തി വീണ്ടും നിയമസഭയിലെത്തി.2003ല്‍ മികച്ച ടൂറിസം മന്ത്രിക്കുള്ള പസഫിക്‌ ഏഷ്യ ട്രാവല്‍ റൈറ്റേഴ്‌സ്‌ അസോസിയേഷന്‍ പുരസ്‌കാരം ലഭിച്ചു.
കുമ്പളങ്ങി മോഡല്‍ ടൂറിസം വില്ലേജ്‌ പദ്ധതി ഉള്‍പ്പെടെ ശ്രദ്ധേയമായ നിരവധി പദ്ധതികള്‍ക്ക്‌ നേതൃത്വം നല്‍കി.
ഭാര്യ: ഷെര്‍ളി. മക്കള്‍: ബിജു തോമസ്‌, രേഖ തോമസ്‌, ഡോ. ജോ തോമസ്‌. മരുമക്കള്‍: ലക്ഷ്‌മി പ്രിയദര്‍ശിനി, ടോണി, ഡോ. അന്നു.

പടയോട്ടം-ഫോട്ടോ

പടയോട്ടം...
ലോക് സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് എറണാകുളത്ത് യു.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദ പ്രകനം
-ഫോട്ടോ. എ.എസ്. സതീഷ് മീഡിയ ഹബ് ഫോട്ടോ സര്‍വീസ്

വിജയകാഹളം


വിജയകാഹളം...എറാകുളം ഡി.സി.സി ഓഫീസിനു മുന്നില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദ പ്രകടനം
-ഫോട്ടോ. എ.എസ്. സതീഷ് മീഡിയ ഹബ് ഫോട്ടോ സര്‍വീസ്

യു.ഡി.എഫിനെ വിറപ്പിച്ച് സിന്ധു കീഴടങ്ങി

മീഡിയ ഹബ് ന്യൂസ് സര്‍വീസ്
കൊച്ചി: ഇടതു മുന്നണിക്ക്‌ അമിത പ്രതീക്ഷയില്ലാതിരുന്ന എറണാകുളം മണ്ഡലത്തില്‍ സിന്ധു ജോയിയുടെ പരാജയത്തിനും വിജയത്തെ വെല്ലുന്ന മധുരം. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി പ്രഫ. കെ.വി. തോമസിനെയും മുന്നണിയെയും വിറപ്പിച്ച ഇടതു മുന്നണി സ്ഥാനാര്‍ത്ഥി അവസാന ഘട്ടത്തിലാണ്‌ കീഴടങ്ങിയത്‌.
എന്‍.എസ്‌.യു അഖിലേന്ത്യാ പ്രസിഡന്റ്‌ ഹൈബി ഈഡനെ അട്ടിമറിച്ച്‌ സ്ഥാനാര്‍ത്ഥിത്വം നേടിയത്‌ കെ.വി. തോമസിന്‌ തിരിച്ചടിയാകുമെന്ന വിലയിരുത്തലുകളെ ശരിവെക്കുംവിധമായിരുന്നു വോട്ടെണ്ണലിലെ സൂചനകള്‍. കോഴിക്കോട്‌ ഒഴികെ വിജയിച്ച മണ്ഡലങ്ങളിലെല്ലാം യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥികള്‍ വന്‍ ഭൂരിപക്ഷം നേടിയപ്പോള്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിയുടെ വിശ്വസ്ഥന്‍ എന്നറിയപ്പെടുന്ന കെ.വി. തോമസ്‌ അവസാന നിമിഷം കഷ്‌ടിച്ചു കടന്നുകൂടേണ്ട ഗതികേടിലായി എന്നതും ശ്രദ്ധേയമാണ്‌.
വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ അപ്രതീക്ഷിതമായ മുന്നേറ്റമാണ്‌ എസ്‌.എഫ്‌.ഐ നേതാവായ സിന്ധു നടത്തിയത്‌. 70 ശതമാനത്തിലേറെ വോട്ടുകള്‍ എണ്ണിത്തീരുമ്പോഴും ലീഡ്‌ നിലനിര്‍ത്താന്‍ സിന്ധുവിനായതോടെ ഇടതു മുന്നണിക്ക്‌ എറണാകുളത്ത്‌ പ്രതീക്ഷയേറി. ഫലം ഉറപ്പിക്കാനാവില്ലെങ്കിലും ലീഡ്‌ വര്‍ധിക്കുമെന്നും വിജയം നേടാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നതായി സിന്ധു മാധ്യമ പ്രവര്‍ത്തകരോട്‌ വ്യക്തമാക്കുകയും ചെയ്‌തു.
വോട്ടെണ്ണലിന്റെ അവസാന ഘട്ടത്തില്‍ ചിത്രം മാറി മറിയുകയായിരുന്നു. ഒരു വേള ഒന്‍പതിനായിരത്തിലധികം വോട്ടുകള്‍ക്ക്‌ പിന്നിട്ടു നിന്നിരുന്ന പ്രഫ. കെ.വി. തോമസ്‌ 49 വോട്ടിന്റെ മുന്‍തൂക്കവുമായാണ്‌ തിരിച്ചുവരവിന്‌ തുടക്കം കുറിച്ചത്‌.
തുടര്‍ന്നങ്ങോട്ട്‌ സാഹചര്യം തോസമിന്‌ അനുകൂലമായി തുടരുകയായിരുന്നു. ഒടുവില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ അത് 11790ലെത്തി.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അപാകത തന്നെയാണ്‌ എറണാകുളത്ത്‌ കോണ്‍ഗ്രസിന്‌ അനാവശ്യമായ ആശങ്കയ്‌ക്ക്‌ വഴിതെളിച്ചതെന്ന്‌ പാര്‍ട്ടി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.ഒരു വേള തോമസിന്റെ തോല്‍വി ഉറപ്പിച്ച മട്ടില്‍ കോണ്‍ഗ്രസ്‌ നേതൃത്വം പ്രതികരിക്കുകയും ചെയ്‌തു. എറണാകുളത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അപാകതയുണ്ടോ എന്ന്‌ പരിശോധിക്കേണ്ടിയിരിക്കുന്നതായി കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല ഒരു ചാനല്‍ ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു.
ഹെബി ഈഡനെ ഒഴിവാക്കുന്നതിന്‌ തോമസ്‌ നടത്തിയ കരുനീക്കങ്ങള്‍ പ്രതിഷേധ വോട്ടുകള്‍ക്ക്‌ വഴിതെളിച്ചതായി വി.ഡി. സതീശന്‍ എം.എല്‍.എ വ്യക്തമാക്കി. പക്ഷെ, പാര്‍ട്ടി കൈവിട്ടശേഷം തോമസ്‌ കടന്നുകൂടുകയായിരുന്നു.
മറുഭാഗത്ത്‌ സിന്ധു ജോയിക്കു പകരം എല്‍.ഡി.എഫ്‌ സ്വതന്ത്രന്‍ മത്സരിച്ചിരുന്നെങ്കില്‍ എറണാകുളത്ത്‌ അനായാസ വിജയം നേടാനാകുമായിരുന്നു എന്നാണ്‌ ഇടതു മുന്നണി ക്യാമ്പിലെ വിലയിരുത്തല്‍.
-എം.എച്ച്.എന്‍.എസ്

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international calls